Wednesday, April 30, 2008

നീ സൂര്യന്‍...., നാന്‍

നീ സൂര്യന്‍, നാന്‍ വെണ്ണിലാ ഉന്‍ ഒളിയാല്‍ താനേ വാഴ്കിറേന്‍
നീ സൂര്യന്‍, നാന്‍ താമരൈ നീ വന്താല്‍ താനേ മലര്‍കിറേന്‍
നീ സൂര്യന്‍, നാന്‍ വാന്മുകില്‍ നീ നടന്തിടും പാതൈ ആകിറേന്‍
നീ സൂര്യന്‍, നാന്‍ ആഴ്കടല്‍ എന്‍ മടിയില്‍ ഉന്നൈ ഏന്തിനേന്‍

 

എന്താ വരികളുടെ ഒരു ഇതു്‌ അല്ലേ? [ഇത്രക്കൊക്കെ തമിഴ്‌ എല്ലാര്‍ക്കും അറിയാം എന്നു ഞാന്‍ കരുതുന്നു]

മലയാളം പാട്ടുകളുടെ/വരികളുടെ ഒരു വലിയ ആരാധകന്‍ ആണു്‌ ഞാന്‍... എന്നാല്‍ ചില തമിഴ് പാട്ടുകള്‍ ......

ഈയടുത്തായി എന്റെ മനസ്സില്‍ പതിഞ്ഞ ഒരു പാട്ടാണു്‌ താഴെ...

മധുരൈക്കു പോകതെടീ.. അങ്കെ മല്ലിപ്പൂ കണ്ണൈവെക്കും
[നീ മധുരക്കു പോയാല്‍ മുല്ലപ്പൂ പോലും കണ്ണുവെക്കും]
തഞ്ചാവൂര്‍ പോകതെടീ.. തല അട്ടാമെ ബൊമ്മ നിക്കും
[തഞ്ചാവൂര്‍ പോയാലോ, തല എപ്പോഴും ആട്ടുന്ന ബൊമ്മ പോലും തല ആട്ടുന്നതു നിര്‍ത്തി നിന്നെ നോക്കി നില്ക്കും]
തൂത്തുകുടി പോനാല്‍ സില കപ്പല്‍ കര തട്ടും
[തൂത്തുകുടി പോയലോ, കപ്പലുകള്‍ വഴിതെറ്റി കരയില്‍ ഇടിക്കും]
കൊടൈക്കനാല്‍ പോനാല്‍ അങ്കെ മേഘം ഉന്നൈ സുത്തും
[കൊടൈക്കനാലില്‍ പോയാല്.. അവിടെ മേഘങ്ങള്‍ നിന്നെ ചുറ്റും]

ഇവിടെ തീരുന്നില്ല... ഇനിയും ഉണ്ടു്‌ ധാരാളം....

പിന്നെ, ഞാന്‍ നല്ല ഒരു റൊമാന്റിക് മൂഡില്‌ ആയതു കാരണമായിരിക്കും.... ഇപ്പോള്‍ ഈ പാട്ടുകള്‍ കൂടുതല്‍ ഇഷ്ടം..

എല്ലാ പാട്ടുകളും ഇഷ്ടം തന്നെ.

കരിങ്കല്ല്.

--

Monday, April 28, 2008

എന്താ ഒരു ബില്‍ഡ്-അപ്!

ആദ്യ ദിവസം... : കണ്ടപ്പോള്‍ വിചാരിചു... എന്തപ്പാ ഇതു്‌?

 

25th

അടുത്ത ദിവസം... : കൊള്ളാല്ലൊ വീഡിയോണ്‍... എന്നു തോന്നി...

 

26th

മൂന്നാം ദിവസം.... : ഇതു ഒരിക്കലും തീരില്ലേ എന്നായി എന്റെ ചിന്ത..

 

27th

അവസാനത്തെ ദിവസം... - ഇന്നു്‌!
അയ്യേ??? ഇതായിരുന്നൊ?? !! അറിയാതെ അങ്ങനെ ചിന്തിച്ചു... "പൗരുഷം"-കാര്‍ ക്ഷമിക്കണേ..!

 

28th

 

അതു പറഞ്ഞപ്പോഴാ ഓര്‍ത്തേ... ഈയടുത്തായി മമ്മുക്കേം, ലാലേട്ടനും വളരേയധികം പ്രാവശ്യം പത്രങ്ങളുടെ ആദ്യതാളില്‍ പ്രത്യക്ഷപ്പെടുന്നു...

ഇത്തിരി ആര്‍ഭാടമാകുന്നില്ലേ അതു്‌? പത്രക്കാര്‍ക്ക് വേറെ കനപ്പെട്ട വാര്‍ത്തകള്‍ ഒന്നുമില്ലേ?

 

മീണ്ടും സന്ധിക്കും വരൈ, കരിങ്കല്ല്‌.

~

Tuesday, April 22, 2008

പൊന്നുപോലെ നോക്കിക്കോളാം..

നമസ്കാരം സുഹൃത്തുക്കളേ...

കുറേക്കാലമായി ഈ വഴിക്കൊന്നും വരാറില്ല... നാട്ടിലായിരുന്നു. എന്റെ കഥ ഇതു വരെ.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി ഒരു ഭൂഖണ്ഡത്തില്‍ നിന്നു്‌ മറ്റൊന്നിലേക്കു... ഒരു 5000 മൈലുകള്‍ സഞ്ചരിച്ചു.

എന്നെ ഒരുപാടു സ്നേഹിക്കുന്നെങ്കിലും മറ്റു പലതും അവളെ ചങ്ങലക്കിട്ടിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ പറഞ്ഞു - "സമയം തെറ്റി വന്ന സുവര്‍ണ്ണാവസരം ആണു്‌ ഞാന്‍ എന്നൊരിക്കല്‍ നീ പറഞ്ഞു, ചിലപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ പല ചങ്ങലക്കണ്ണികളും പൊട്ടിച്ചെറിയേണ്ടി വരും.... എന്നാലാവുന്ന തരത്തിലൊക്കെ ഞാന്‍ നിന്നെ സഹായിക്കാം..."

10 ദിവസം കഴിഞ്ഞാല്‍ 5000 മൈലുകള്‍ക്കകലെ പോകുന്നവന്‍ എങ്ങനെ സഹായിക്കാന്‍.. അല്ലേ???

വഞ്ചി പിന്നെയും തിരുനക്കരെ തന്നെ നിന്നു.

പിന്നെ ഞാന്‍ കരുതി... എന്റെ കൂടെയല്ലെങ്കിലും അവള്‍ സന്തോഷവതിയായിരിക്കും... എന്റെ കൂടെ ആണെങ്കില്‍ ഏറ്റവും സന്തോഷവതിയായിരിക്കും എന്നു മാത്രം.... സാരമില്ല...

ഒരു വര്‍ഷത്തെ കഷ്ടപ്പാടു്‌ ഒരു ജീവിതകാലത്തെ മുഴുവന്‍ സന്തോഷത്തിനു്‌ വേണ്ടിയാണെന്നു ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ലല്ലോ... അല്ലേ?

വിഷുവിനു രണ്ട് ദിവസം മുമ്പ് അവളോടു്‌ പറഞ്ഞു - "മോളൂ.... തീ തിന്നാന്‍ ഒരു സുഖവും ഉണ്ടാവില്ല... നീ വീട്ടുകാരുടെയും എല്ലാരുടെയും ഇഷ്ടം പോലെ യാതൊരു ബന്ധനങ്ങളെയും പൊട്ടിച്ചെറിയാതെ ജീവിക്കൂ..."

തിരിച്ചു വരുന്നതിന്നു്‌ മുന്‍പ് അവളെയും അവളുടെ ഭാവിവരനേയും കണ്ടു്‌, ആശംസകള്‍ നേര്‍ന്നു. നല്ല തങ്കം പോലൊരു മനുഷ്യന്‍. എന്റെ അത്ര ക്രൂരനൊന്നുമല്ല... ഒരു പാവം. ഞാന്‍ അവളോടു്‌ പറയാറുള്ള പോലെ അയാള്‍ അവളെ "പൊന്നു പോലെ നോക്കിക്കോളും" എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...., ആഗ്രഹിക്കുന്നു... [അയാളോടു മാപ്പു്‌ ചോദിക്കണം എന്നുണ്ടായിരുന്നു എനിക്കു്‌ - കുറച്ചു കാലത്തേക്കു്‌ ഡെമോക്ലസിന്റെ വാള്‍ അയാളുടെ തലക്കു്‌ മുകളില്‍ കെട്ടിത്തൂക്കിയതിനു്‌ - പിന്നെ മാപ്പു്‌ ചോദിക്കലൊക്കെ ആര്‍ഭാടമാവില്ലേ..., ഒഴിവാക്കി]

സന്തോഷം അര്‍ഹിക്കുന്ന ഒരു പെണ്‍കുട്ടിയാണവള്‍... അവള്‍ക്കതു്‌ കിട്ടണം - എന്നില്‍ നിന്നല്ലെങ്കില്‍ പോലും.

കരിങ്കല്ലിന്റെ ഉറപ്പു്‌ പരീക്ഷിച്ച ഒരുവള്‍ ആയിരുന്നു അവള്‍. ഒരു നിമിഷത്തില്‍ ഒന്നു്‌ ഇടറിയില്ല എന്നു പറയുന്നില്ല... എന്നാലും ഞാന്‍ കരുതിയതിലും ഉറച്ച കരിങ്കല്ലാണു്‌ എന്റെ ഹൃദയം...

ഇതു വായിക്കുന്നവരേ.... ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവനാണു്‌ ഞാന്‍ എന്നു എനിക്കു്‌ തന്നെ മനസ്സിലാക്കിത്തന്ന, കുറേ കാലങ്ങളായി ചിന്തിക്കാത്ത കാര്യങ്ങള്‍ ചിന്തിപ്പിച്ച, എനിക്കായി ജനിച്ചതെന്നു്‌ തോന്നിയ ആ പെണ്‍കുട്ടിക്കാവട്ടെ ഇന്നത്തെ ഈ പോസ്റ്റു്‌. അല്ലേ?

മറ്റു സുന്ദരിക്കുട്ടികളേ, I am again available, ക്യൂ പാലിക്കുക. ;‌) [എന്തൊരു അഹങ്കാരം]

-- കരിങ്കല്ല്.

PS: മാനസമൈനേ പാടുക, താടി വളര്‍ത്തുക -- ഈ വകയൊന്നും എനിക്ക്‌ വയ്യ. അവളുടെ കൈത്തണ്ടയില്‍ ഞാനുണ്ടാക്കിയ നഖക്ഷതങ്ങളുടെ അത്രക്കൊന്നും വേഗം മായില്ലെങ്കിലും... പതുക്കെ പതുക്കെ എല്ലാം മാഞ്ഞു പോകും...

PS: ഇവിടെ പരസ്യം ചെയ്യാമോ എന്നറിയില്ല... എന്നാലും സമയം കിട്ടുമ്പോള്‍ സ്മിതയുടെ കിനാവുകള്‍ വായിച്ചു നോക്കൂ...

PS: Was it a mere coincidence that the book I read in the flight was "Oru Sankeerthanam Pole" and the movie was "Jab we met"? -- :)

~~